നിന്റെ പൂക്കളിൽ
ഇറുത്തൊന്നെടുത്തു
പൂമണം
ഒഴുക്കുന്നോ!
ചന്ദ്രികക്കു ഞാൻ
മണക്കാൻ
കാറ്റു വീശി പോൽ.
മനസ്സിൽ
നീല നിശ്ചലം
നിലാവാറ്റിൻ മണൽപ്പുറം
പുഴപ്പാട്ടിന്റെ താളത്തിൽ
തുടിക്കുന്നുള്ളു
സാഗരം.
കവിതകള്
'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില് നി-
ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "
രാവുണ്ണി കോളേജിന്റെ പടിവാതിക്കൽ ഇതുപോലൊരു പൂവുണ്ടായിരുന്നു, ഞങ്ങൾ അതിനെ കോളാമ്പിപ്പൂവ് എന്ന് വിളിച്ചു. എല്ലാ പൂവുകളും സുന്ദരികളായതിനാൽ ആവും നമ്മൾ പൂവിനെ പൂവെന്ന് വിളിച്ചത്.
കർക്കിടകത്തിന്റെ പെരുമഴയത്തും മേടത്തിലെ പൊരിവെയിലത്തും ഈ പൂവ് ഞങ്ങൾ കുട്ടികളെ കാത്തു നിന്നു. ഒരു പോപ്പിൻസ് കുടയുടെ കീഴിൽ രണ്ടും മൂന്നും കൂട്ടുകാർ ഞങ്ങൾ നനഞ്ഞൊട്ടി വരുമ്പോഴും സ്കൂളിന്റെ മുന്നിലെ വെള്ളക്കെട്ടിലൂടെ പുസ്തകക്കെട്ടും തലയിൽ വെച്ചു നിന്തുമ്പോഴും ഒരു കണ്ണിമാങ്ങ അയ്യായിരം പേർക്കെന്നപോൽ വീതിച്ചു തിന്നുമ്പോഴും ഈ പൂവതു കണ്ടു പുഞ്ചിരിച്ചു നിന്നു. വിനിയാവതി ടീച്ചറുടെ അടി കൊണ്ട് വീർത്ത കൈത്തടത്തിൽ ഈ പൂവ് സ്നേഹത്താൽ തലോടി. പുഷ്പാർജ്ജിനി ടീച്ചർ ഈ പൂവ് കാട്ടി F-L-O-W-E-R എന്നു പഠിപ്പിച്ചു. കവിതയുടെയും ഗീതയുടെയും ഒക്കെ മുടിയിഴകൾക്കിടയിൽ ഇരുന്ന് ഈ പൂവ് ഞങ്ങളെ നോക്കി ചിരിച്ചു. സരസ്വതി ടീച്ചറുടെ വാടാത്ത ചിരി ഈ പൂവിൽ ഞങ്ങൾ കണ്ടു, എ. ഇ. ഒ. വരുന്നതും പ്രമാണിച്ച് ചുമരുകൾ ചിത്രങ്ങളെക്കൊണ്ട് നിറയുമ്പോൾ അവക്കിടയിലിരുന്നു ഈ പൂവ് ഞങ്ങളുടെ പ്രതിനിധി ആയി. പെൺകുട്ടികൾ പ്രാർത്ഥന ചൊല്ലുമ്പോൾ ഈ പൂവിനെ അവർക്കിടയിൽ തിരഞ്ഞു, അവളുടെ മുല്ലമൊട്ടു കോർത്ത ചിരി ഓർമ്മയുടെ വരമ്പത്തു എന്റെ പ്രണയ ജാതകം കുറിച്ചു. ശരിക്കും നീ ആരായിരുന്നു. എന്റെ പൂവേ നീ ഞങ്ങളുടെ മനോഹരിയായ പൂവായിരുന്നു. എന്റെയും കൂടി പൂവായിരുന്നു.
ഞാൻ ഒരില
ഏതോ മരക്കൊമ്പു മോഹിച്ചഅവളുടെ സൗഹൃദങ്ങൾ
വ്യത്യസ്തമാണ്.
കറവക്കാരൻ
പാൽക്കാരൻ
പത്രക്കാരൻ
ഹോം ഡെലിവറി ചെയ്യുന്നവർ
ഉത്പന്നങ്ങൾ വീടുതോറും
കൊണ്ടു നടന്നു വിൽക്കുന്നവർ
ഹരിത കർമ്മസേനക്കാർ
ആശാവർക്കർ
മാക്സി വിൽപ്പനക്കാരി
ഗ്യാസ് കൊണ്ടു വരുന്നവർ.....
ഒരു നീണ്ട നിര തന്നെയുണ്ട് അവർ.
അവൾ അവളുടെ ഒരു ലോകം
കെട്ടിപ്പടുത്തിട്ടുണ്ട്,
ചിലരെ കണ്ടില്ലല്ലോ എന്ന്
ചിലപ്പോൾ
വേവലാതിപ്പെടാറുണ്ട്,
ചിലതെല്ലാം
ആവശ്യമില്ലെങ്കിലും
വാങ്ങിക്കാറുണ്ട്.
ഒട്ടും ഭംഗിയില്ലാത്ത മാക്സികൾ
അടുക്കളയിലെ അലമാരയിൽ
ഉപയോഗിക്കാതെ കിടക്കുന്ന
മൾട്ടി ഗ്രേയ്ൻ ദോശപ്പൊടി,
മില്ലെറ്റ് പൊടി,
ഇറയത്തു കിടക്കുന്ന ചവുട്ടി,
വളരെ ചെറിയൊരു തുക
പ്രീമിയം അടക്കുന്ന
കാൻസർ ഇൻഷുറൻസ്,....
അങ്ങനെ എന്തൊക്കെ.
എന്തിനിതൊക്ക വാങ്ങിക്കുന്നു
എന്ന് ചോദിച്ചാൽ
അവളുടെ മുഖം മ്ലാനമാകും,
എന്തെങ്കിലും കാരണം
ഉണ്ടായിരിക്കണം,
അവളെയും അവരെയും
ഒരുമിപ്പിച്ചു നിർത്തുന്ന
എന്തോ ഒന്ന്.