'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Monday, June 20, 2022

അബ്സ്ട്രാക്റ്റ്

മൗനിയായി
ധ്യാനനിമഗ്നനായി
നെരിപ്പോടിൽ ഊതി ഊതി
പരിവർത്തനം ചെയ്യാനുള്ള
ശ്രമത്തിലായിരുന്നു. 
ശ്വാസകോശത്തിൽ
ഒരു പ്രാവ് കുറുകുന്നുണ്ട്.
അശ്രദ്ധ അറിയാതെ വന്നുചേർന്ന
ശീലമായിരിക്കുന്നു,
കണ്ണട എവിടെ
വിശപ്പെവിടെ, രുചി എവിടെ
ഇസ്തിരിയിട്ടോ, അഴുക്കു പിടിച്ചുവോ
വസ്ത്രങ്ങൾ,
മുടി ചീകിയില്ലെന്നത്
ഉച്ചവെയിലിൽ വെന്തു നീറിയ
വിയർപ്പു തുടച്ചപ്പോഴാണ് അറിയുന്നത്.
എന്റെ സുഹൃത്തേ 
ജീവിതം ഒരു കലയാണ്, 
തികച്ചും അബ്സ്ട്രാക്റ്റ്. 
കലയറിയാത്ത നിങ്ങൾ
എങ്ങിനെ അത് ആസ്വദിക്കും.
എനിക്കും എനിക്കും ഇടയിലെ വിടവ് 
കൂടിക്കൂടി വരുന്നു. 
അഴിച്ചിട്ട വസ്ത്രം പോലെ 
തിളച്ചു വറ്റിയ പാത്രം പോലെ 
സ്വയം ശൂന്യമാവുന്നത് ഞാന്‍ അറിയുന്നു. 
ധ്യാനനിമഗ്നനായ ഞാന്‍ 
ഉടഞ്ഞുപോയൊരു പ്രതിമയെ 
സ്വപ്നം കാണുന്നു.
അല്പമൊന്നു ശാന്തമായിരിക്കാമോ എന്ന് ഞാൻ കേണപേക്ഷിക്കുന്നു,
എന്തൊരു ശബ്ദമാണ്,
സൈലന്‍സ്.... 
എന്റെ കഥ എന്റെ മാത്രമാണ്, 
ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയി 
യാതൊരു ബന്ധവുമില്ല.
കരിക്കട്ടയെ കനലിലേക്ക്