'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Thursday, May 13, 2010

കുളക്കോഴി

 പണ്ടൊരു കുളക്കോഴിയെന്നുടെ അയല്‍ക്കാരി അന്നൊരാ കുളക്കടവവള്‍ക്കു കളിസ്ഥലം. സന്ധ്യയിലവള്‍ പാടും സങ്കീര്‍ത്തനമെന്നാളുമെന്‍ സുന്ദരകാണ്ഡങ്ങളില്‍ നിര്‍വൃതി പകര്‍ച്ചകള്‍. പുഞ്ചകള്‍ വേനല്‍ക്കാറ്റിന്‍ കളിയിലാറാടുമ്പോള്‍ പന്തുകളിക്കാര്‍ ഞങ്ങള്‍ കന്നുകളായീടുമ്പോള്‍ മണ്ണുഴുതേറും പല കളിയാല്‍ കളിക്കൂട്ടം സങ്കലമാവും രവമെന്തൊരു പെരുങ്കൂട്ടം. വന്നവളിടയ്ക്കിടെ മൊഴിയും പരാതികള്‍ സങ്കടമത്രേ പാടം സുന്ദരിയവള്‍ക്കത്രേ. അന്നൊരു മഴക്കാലം നീരജ ലാവണ്യമാല്‍ പുഞ്ചകള്‍ കുളിര്‍കാറ്റിന്‍ തംബുരു മീട്ടീടുമ്പോള്‍ കുഞ്ഞു കുളക്കോഴികള്‍ ഒമ്പതു പേരായ് കൂട്ടം വന്നിതു പടിഞ്ഞാറ്റേ കൈത വരമ്പത്തൂടെ. ആരിതു കുഞ്ഞിക്കാളിയല്ലെയിതെന്നായ് കൂട്ടം കൂടെയിതാരേ കൊച്ചു കിണികള്‍ തുണക്കാരായ്. *************************** നാളുകള്‍ നെടും കാലമേറെ കടന്നീടുമ്പോള്‍ കാണുവതില്ലാ കുളക്കടവും കിളിപ്പാട്ടും പാടമിതെങ്ങോ പണ്ടു കാണുവതുണ്ടായ് ചില താളുകള്‍ പൊടിക്കാട്ടില്‍ മാറാലകള്‍ മൂടിക്കണ്ടായ്, പാടുവതിന്നായ് കുളക്കോഴിയിതെങ്ങോ ചില പോതിലിരുന്നാം സ്വയം വേദന തിന്നുന്നുണ്ടാം.

1 comment:

  1. വളരെയിഷ്ടമായി ഈക്കവിത.നാടോര്‍മ്മ വന്നകൊണ്ടാവാം.

    ReplyDelete