'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Saturday, April 13, 2024

കുരുത്തോല


 പണ്ട് പണ്ട് ഒരു മേരിക്കുട്ടി ഒരു ഞായറാഴ്‌ച വെളുത്ത് ചിത്രപ്പണികളോടു കൂടിയ ഷാൾ പുതച്ച് പള്ളിയിൽ നിന്നു വരുമ്പോൾ അവളുടെ കയ്യിൽ കുരുത്തോല കൊണ്ടുണ്ടാക്കിയ ഒരു കുരിശുരൂപം. അമ്മയുടെ കയ്യും പിടിച്ചു പോകുന്ന ഞാൻ മേരിക്കുട്ടിയെ നോക്കി ചിരിച്ചു. മേരിക്കുട്ടി എന്റെ ക്ളാസ്സിലായിരുന്നു പഠിച്ചിരുന്നത്. എന്തേ ഞങ്ങൾക്കും ഇങ്ങനെ ഒരു വിശേഷം ഇല്ലാത്തത് എന്നതായിരുന്നു ചിന്ത. ഇത്രയും കാരുണ്യവാനായ ഒരു ഈശ്വരന്‍ വേറെ ഉണ്ടോ എന്ന് പിന്നീടും സ്വയം ചോദിച്ചു. ഇന്ന് മേരിക്കുട്ടിയെ കണ്ടിരുന്നെങ്കിൽ ഞാന്‍ തീർച്ചയായും ചോദിക്കും, ആ കുരുത്തോല എനിക്ക് തരുമോ.

No comments:

Post a Comment