'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Wednesday, October 12, 2022

05

 രാവിലെ തണുപ്പിനെ ഒന്നു പിടിച്ചു കൂട്ടി കിടക്കുക, പിന്നെ എണീറ്റു മിറ്റത്തു വന്നാൽ വെളുവെളെ ഇളവെയിൽ. അതു മേത്തു തൊടുമ്പോൾ എന്താ അതിന്റെ ഒരു സുഖം. മഞ്ഞയും വെളുപ്പും ചാരനിറവുമുള്ള ഒരു ശലഭം ചാടിത്തുള്ളി നടക്കുന്നു. പൊട്ടെന്ന് മാജിക്കെന്നപോലെ അത് രണ്ടെണ്ണമാവുന്നു. പിന്നെ പല നിറത്തിൽ പല രൂപത്തിൽ ഒരു ശലഭ നൃത്തശില്പം തന്നെ. ഹിമകണങ്ങൾ ആസ്വദിച്ച് കുടിച്ച് മദോന്മത്തരായി അവർ തൊടിനിറയുന്നു. ചെമ്പരത്തിക്ക് ചെത്തിയോട് കുശലം,. 

ഇന്ന് നിന്റെ പൂക്കൾ നെറച്ചുണ്ടല്ലോ.

ഓ.. ഉമ്മക്കതിന്റെ ഗമെന്നും ഇല്ലേ. ചെത്തി പൗറ് പറഞ്ഞു.

ചവിട്ടുപടിയോളം വന്നു രണ്ട് കുരുവികൾ, എന്നെ കണ്ടപ്പം ഒന്നിനു നാണം.

ഞങ്ങളു ലൗവേഴ്സാ..

ആണോ. നീയാ മുരിങ്ങേമെ കേറി ഇരുന്ന് പ്രേമിച്ച് അതിന്റെ തണ്ടൊടിക്കരുത്.

ചന്തി ഇട്ടു കുലുക്കി.. എന്താ ഒരു പുച്ഛം.

എന്റെ പ്രിയരെ, ഒരോ ഇലയും പൂവും ശലഭങ്ങളും കിളികളും അവയുടെ കളകള നാദവും...... പ്രപഞ്ചം നിങ്ങളുടേതാണ്. 

No comments:

Post a Comment